Saturday, July 18, 2009

സൂര്യഗ്രഹണം ദേ ‘ബടെ ക്കാണാം...

ഈ മാസം 22ന് സൂര്യഗ്രഹണമാണെന്ന് അറിയാമല്ലോ.നിങ്ങളുടെ പ്രദേശത്ത് എപ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുക എന്ന് അറിയാമോ?അതിന് ഇവിടെ ഒരു സൂത്രമുണ്ട്.ഇവിടെ പോയി നിങ്ങള്‍ സൂര്യഗ്രഹണം കാണാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തെരഞ്ഞെടുത്ത് കൊടുക്കണം.ഞാന്‍ പട്ടാമ്പി തെരഞ്ഞെടുത്തു കൊടുത്തിരിക്കുന്നു.അതിനു ശേഷം
'click here to run a simulation of the eclipse.' എന്നൊരു ഭാഗം കണ്ടോ? അതില്‍ here എന്ന ഭാഗത്ത് ക്ലിക്കണം.ഇപ്പോള്‍ തുറക്കുന്ന ജാലകത്തില്‍ മുകളില്‍ സ്കെയിലു പോലെ ഒരു സംഗതി കാണാം .അതിന്റെ ഒരറ്റത്ത് രണ്ടു ബട്ടനും കാണാം.അതൊന്ന് പിടിച്ചു വലിച്ചു നോക്കൂ.ജൂലൈ 22 ന് എത്ര മണിക്കാണ് നിങ്ങള്‍ താമസിക്കുന്ന ഭാഗത്ത് സൂര്യഗ്രഹണം ഉണ്ടാവുന്നതെന്നും ഗ്രഹണം എങ്ങനെയായിരിക്കുമെന്നും കാണാം.













റീഡറില്‍ ഇതു ഷെയര്‍ ചെയ്ത് എന്റെ ശ്രദ്ധയില്‍ പെടുത്തിയ സിബുവിന് നന്ദി

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് (അവസാന ഭാഗം)

Galileo little scientist Last Part

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 5

Galileo little scientist Handbook Part 05

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 4

Galileo little scientist Handbook 04

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 3

Galileo little scientist Handbook 03

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2

Galileo little scientist Handbook 02
Galileo little scientist Handbook 01

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് (കൈപ്പുസ്തകം)

Galileo little scientist

Wednesday, June 24, 2009

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്

Adhyatma Ramayanam (Malayalam) by Ezhuthachan

പടയാളികള്‍ -വൈലോപ്പിള്ളി

(ഏഴാം ക്ലാസിലെ മലയാളത്തിലെ മനുഷ്യന്റെ കൈകള്‍ എന്ന യൂണിറ്റിലെ തിരുനെല്ലൂര്‍ കരുണാകരന്റെ കവിതയുമായി താരതമ്യം ചെയ്യുന്നതിന് കുട്ടികള്‍ക്ക് നല്‍കാന്‍ )
പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ
പാടത്തു പുഞ്ചയ്ക്കു തേവുന്നു രണ്ടുപേര്‍;
ഒന്നൊരു വേട്ടുവന്‍, മറ്റേതവന്‍ വേട്ട
പെ,ണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍
ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നുനിന്നീടവേ
തങ്ങളില്‍ത്തന്നേയടങ്ങി നിലാവത്തു
തെങ്ങുകള്‍ നിന്ന നിലയ്ക്കുറങ്ങീടവേ
ഈയര്‍ദ്ധനഗ്നരാം ദമ്പതിമാര്‍കളോ
പാടത്തു പുഞ്ചയ്ക്കു പാരണ നല്‍കയാം.
തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ-
ഴീക്കൂട്ടര്‍ പാടുമത്യുച്ചമാം പാട്ടുകള്‍,
ഗദ്ഗദരുദ്ധമാം രോദനം പോലവേ
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍!
നല്‍ത്തുലാവര്‍ഷവും കാത്തിരുന്നങ്ങനെ
പാര്‍ത്തലം വൃശ്ചികം പാടേ കടന്നുപോയ്.
നാലഞ്ചുതുള്ളിയേ നാകമുതിര്‍ത്തുള്ളു
നാനാചരാചരദാഹം കെടുത്തുവാന്‍.
വര്‍ദ്ധിച്ച താപേന വന്മരുഭൂവിലെ-
യധ്വഗര്‍പോലെത്തുമോരോ ദിനങ്ങളും
പാടത്തെവെള്ളം കുടിച്ചുവറ്റിക്കയാല്‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍.
തൈത്തലയെല്ലാം വിളര്‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്താതെ വീണുപോയ്!
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം.!
ഹാ കഷ്ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?
ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍.
മാലോകര്‍ തുഷ്ടിയാം തൊട്ടിലില്‍, നിദ്രതന്‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,
തന്‍ ജീവരക്തമൊഴുക്കുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍.
കാന്തന്റെ തേരില്‍ കടിഞ്ഞാണ്‍ പിടിക്കുന്നു
താന്‍ തന്നെ തേവിക്കൊടുക്കുമിപ്പെണ്‍കൊടി
പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും.
പാടുകയാണിവള്‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍.
ആരാണു വീറോടു പോരാടുമീ രണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍?

(ഇത് മെയിലായി അയച്ചു തന്ന പ്രമോദിനും ഹസീനയ്ക്കും നന്ദി)